കാസർകോട് വീരമല കുന്ന് വീണ്ടും ഇടിഞ്ഞു; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കാസർകോട് ചെറുവത്തൂർ: ദേശീയപാതയിൽ മയ്യിച്ചയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന വീരമല കുന്നിന്റെ ഒരു ഭാഗം ബുധനാഴ്ച രാവിലെ വീണ്ടും ഇടിഞ്ഞു. കുന്നിൽ നിന്ന് വലിയ തോതിൽ മണ്ണ് റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂർണമായും നിലച്ചു.

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് അടിയന്തരമായി മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിരിക്കുകയാണ്. ഒരു ലോറി മണ്ണിനടിയിൽ കുടുങ്ങിയിരിക്കാമെന്ന സംശയം ഉയരുന്നുവെങ്കിലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അപകടസമയത്ത് വാഹനങ്ങൾ കുറവായിരുന്നത് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. ചെളിവെള്ളം കാർ ഒഴുക്കി കൊണ്ടുപോയെങ്കിലും, കുഴിയിലേയ്ക്ക് വീഴാതെ രക്ഷപ്പെട്ടത് അത്ഭുതമായി. ഒരു അധ്യാപിക തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഇത് പോലുള്ള മണ്ണിടിച്ചിൽ മുൻപ് ഈ സെയിം സ്ഥലത്ത് നടന്നിട്ടുണ്ട്. അന്ന് ദേശീയപാത നിർമാണ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.

ഇടിവെട്ടിന് കാരണം അശാസ്ത്രീയമായ പൊളിച്ചുമാറ്റലാണെന്ന് കണ്ടെത്തിയിരുന്നു. കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ഡ്രോൺ പരിശോധനയിലാണ് കരാർ കമ്പനി ‘മേഘ’ വീരമല കുന്ന് അനധികൃതമായി ഇടിച്ചതും, വ്യാപകമായി മണ്ണ് കടത്തിയതും സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വലിയ തുക പിഴയും ചുമത്തിയിരുന്നു.

ഇപ്പോൾ ദേശീയപാത വഴിയുള്ള ഗതാഗതം താൽക്കാലികമായി തിരിച്ചുവിട്ടു. ഉച്ചയോടെ ഗതാഗതം സാധാരണ നിലയിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top