തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി സംഘര്‍ഷം രൂക്ഷം; റോക്കറ്റ് ആക്രമണത്തില്‍ 9 പേര്‍ മരിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ പതിനൊന്നാം ദിവസം തുടരുന്ന തര്‍ക്കം രൂക്ഷമായി. അതിര്‍ത്തിയിലെ സുരിന്‍ പ്രവിശ്യയിലുള്ള താ മുന തോം ക്ഷേത്രത്തിന് സമീപം സൈനികര്‍ തമ്മിൽ ഏറ്റുമുട്ടലാണ് തുടക്കം. വ്യാഴാഴ്ച രാവിലെ തുടങ്ങിയ സംഘര്‍ഷം കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് തായ് സൈന്യം അറിയിച്ചിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ തായ്‌ലന്‍ഡ് കംബോഡിയയുമായി ഉള്ള അതിര്‍ത്തി അടച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തായ് സൈനിക കേന്ദ്രങ്ങളിലെ ആക്രമണത്തിന്‍റെ മറുപടിയായി, തായ്‌ലന്‍ഡ് കംബോഡിയയിലെ പല ഭാഗങ്ങളിലും യുദ്ധവിമാനങ്ങളിലൂടെ ആക്രമണം നടത്തി.

ഇതിന് മുമ്പ്, കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് തായ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളുടെ കാലുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷമാണ് സംഘര്‍ഷം കാര്യമായ പരിസരങ്ങളിലേക്ക് വ്യാപിച്ചത്.

കംബോഡിയയുടെ ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ തായ്‌ലന്‍ഡ് പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് കംബോഡിയന്‍ സൈന്യം ആരോപിക്കുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായതിനെ തുടർന്നാണ് പ്രതിനിധികളെ പുറത്താക്കുകയും സൈനിക തലത്തിൽ ഏറ്റുമുട്ടലുകൾക്ക് വഴിവെക്കുകയും ചെയ്തത്.

പ്രധാനമായും ചുരുങ്ങിയ അതിര്‍ത്തി മേഖലയിലാണ് ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി കേന്ദ്ര-പ്രാദേശിക ഭരണകൂടങ്ങള്‍ നടപടികള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top