‘പാണക്കാട് തങ്ങള്‍ അനുഗ്രഹിച്ച രാഹുല്‍ ജയിച്ചു, സരിനെ അനുഗ്രഹിച്ച ഒരു നേതാവുണ്ടല്ലോ’; ജിഫ്രി തങ്ങളെ അപമാനിച്ച പി.എം.എ. സലാമിനെതിരെ സമസ്ത നേതാക്കള്‍

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചുവെന്നും ഡോ. പി. സരിനെ അനുഗ്രഹിച്ച ഒരു നേതാവ് ഇവിടെയുണ്ടെന്നുമാണ് .എം.എ. സലാം പറഞ്ഞത്. കേരളത്തിലെ മുസ്‌ലിം സമൂഹം ആരുടെ കൂടെയാണെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഇക്കാര്യം പാലക്കാട് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായെന്നാണ് ലീഗ് സെക്രട്ടറി പറഞ്ഞത്. കേരളത്തിലെ മുസ്‌ലിം…

Read More

സുപ്രഭാതം പാലക്കാട് എഡിഷനിൽ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ പാലക്കാട് എഡിഷനിൽ ഇന്ന് വന്ന പരസ്യവുമായി സമസ്തക്ക് ബന്ധമില്ലെന്ന് നേതാക്കൾ. ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്‌ലിയാർ എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി. സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനം മുഖ്യവിഷയമാക്കിയാണ് സുപ്രഭാതം, സിറാജ് പത്രങ്ങളിൽ എൽഡിഎഫ് പരസ്യം നൽകിയത്. സന്ദീപിന്റെ പഴയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി ഈ വിഷനാവിനെ സ്വീകരിക്കുകയോ?…

Read More

സന്ദീപ് വാര്യരുടെ മുസ്ലിം വിരുദ്ധപ്രസ്താവനകൾ പരസ്യമാക്കി ഇടതുമുന്നണി; സുപ്രഭാതം, സിറാജ് പത്രങ്ങളുടെ ഒന്നാം പേജിൽ

ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പ്രസ്ഥാവനകളും പോസ്റ്ററുകളും പരസ്യമായി നൽകി ഇടതുമുന്നണി. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെയും കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രപമായ സിറാജിന്റെയും ഒന്നാം പേജിലാണ് പരസ്യം നൽകിയിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയിരിക്കെയാണ് ഇടതുമുന്നണിയുടെ പരസ്യം പത്രങ്ങളുടെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ടത്. പലഘട്ടങ്ങളിലായി സന്ദീപ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് പരസ്യത്തിലുള്ളത്. ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി ‘സരിൻ തരംഗം’ എന്ന തലക്കെട്ടോടെ നൽകിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പോസ്റ്റുകളും…

Read More

സുപ്രഭാതത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യത്തെ ചുവന്ന വരയിട്ട് വെട്ടി മുഈൻ അലി ശിഹാബ് തങ്ങൾ

സുപ്രഭാതം പത്രത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ പാണക്കാട് സയീദ് മുഈൻ അലി ശിഹാബ് തങ്ങൾ. പരസ്യം പ്രസിദ്ധീകരിച്ച സുപ്രഭാതം പത്രത്തിന്റെ ആദ്യ പേജ് ചുവന്ന കളറിൽ മാർക്ക് ചെയ്താണ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. തൊട്ട് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് അഭ്യർത്ഥിച്ച് യുഡിഎഫ് സുപ്രഭാതത്തിൽ നൽകിയ പരസ്യവും പങ്കുവെച്ചിട്ടുണ്ട്. നിശബ്ദമായി കടന്ന് പോകേണ്ട ദിവസത്തെയും വെറുതെ വിടില്ല പാലക്കാട്ടെ രാഷ്ട്രീയനേതൃത്വം. ഇന്നത്തെ ചർച്ച എൽഡിഎഫിന്റെ സുന്നി പത്രങ്ങളിലെ ഫുൾ പേജ് പരസ്യമാണ്. കോൺഗ്രസിന്റെ വാരിയറായ സന്ദീപിനുള്ള കൊട്ടെങ്കിലും തട്ട്…

Read More

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ത്രികോണപ്പോരിന് ആവേശം നിറയ്ക്കാന്‍ മത്സരിച്ച് മുന്നണികള്‍

ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒന്നര മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം.അവസാന വട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. വൈകിട്ട് ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. ഉച്ചക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശമുണ്ടാകും. കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി, സിപിഐഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകല്‍ച്ച, സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം എന്നിങ്ങനെ വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടന്‍ പ്രചാരണ നാളുകള്‍ മറ്റ് രണ്ട് ഉപതെരഞ്ഞെടുപ്പുകളേക്കാള്‍…

Read More

‘സരിൻ ഉത്തമനായ ചെറുപ്പക്കാരൻ, പാലക്കാടിൻ്റെ മഹാഭാ​ഗ്യം’; സരിനെ പുകഴ്ത്തി ഇപി

പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ഡോ. പി സരിൻ പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇപി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെ കുറിച്ച് എതിരഭിപ്രായമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രം​ഗത്തെത്തിയത്. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി. ആത്മകഥാ വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് പ്രചാരണത്തിന് പങ്കെടുക്കണമെന്ന് സിപിഎം നിർദേശിക്കുകയായിരുന്നു. സരിൻ കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി…

Read More

സിപിഎമ്മിന്റെ നിര്‍ണായക നീക്കം; ആത്മകഥയില്‍ സരിനെതിരെ പരാമര്‍ശത്തിന് പിന്നാലെ ഇപി നാളെ പാലക്കാട്ടെത്തും

തിരുവനന്തപുരം: ആത്മകഥാ വിവാദം കത്തിനിൽക്കെ ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. സിപിഎം നിർദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്. ആത്മകഥ തന്റെതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ നി‍ര്‍ണായക നീക്കം. 

Read More

‘സരിന്‍ മണ്ണിനും പുണ്ണിനും കൊള്ളാത്ത ആണോ പെണ്ണോ എന്ന് തിരിയാത്തവന്‍’; അധിക്ഷേപ പരാമര്‍ശവുമായി കെ.സുധാകരന്‍

പാലക്കാട്: പാലക്കാട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.സരിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മണ്ണിനും പുണ്ണിനും കൊള്ളാത്ത ആണോ പെണ്ണോ എന്ന് തിരിയാത്ത രീതിയില്‍ സി.പി.ഐ.എം സരിനെ മാറ്റിയെടുത്തുവെന്നാണ് സുധാകരന്റെ പരാമര്‍ശം. സരിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായി വാര്‍ത്താ സമ്മേളനത്തിലാണ് കെ.സുധാകരന്‍ സരിനെ അധിക്ഷേപിച്ചത്. സരിന്‍ അവസരവാദ സ്ഥാനാര്‍ത്ഥിയാണെന്നും മണ്ണിനും പുണ്ണിനും കൊള്ളാത്ത ആളാക്കി മാറ്റുകയും ആണോ പെണ്ണോ എന്നറിയാത്ത അവസ്ഥയിലാക്കിയെന്നുമാണ് സുധാകരന്‍ പറയുന്നത്. ‘സരിന്‍ അവസരവാദ സ്ഥാനാര്‍ത്ഥിയാണ്. രണ്ട് ദിവസം മുമ്പ് സി.പി.എ.എമ്മിന്റെ മുഖ്യമന്ത്രിക്കെതിരായി…

Read More

പത്മജ പോയില്ലായിരുന്നെങ്കിൽ ഞാൻ ജയിച്ചേനെ, സരിൻ മിടുക്കൻ അതാണല്ലോ ഒറ്റപ്പാലത്ത് നിർത്തിയത്- മുരളീധരൻ

പാലക്കാട്: പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കെ. മുരളീധരന്‍. അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കെ. മുരളീധരന്‍ വോട്ടുപിടിക്കുകയാണെന്ന് പത്മജ വേണുഗോപാല്‍ ആക്ഷേപിച്ചിരുന്നു. അതിനു മറുപടിയായാണ് മുരളീധരൻ പ്രതികരിച്ചത്. ‘പാര്‍ട്ടിയില്‍ നിന്ന് പോകുന്നതിന് മുമ്പ് തൃശ്ശൂരില്‍ പേര് കേള്‍ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ഞാനതിന് മറുപടി പറഞ്ഞത് ഞാനിപ്പോള്‍ വടകര എം.പിയാണ് അവിടെ നിന്ന് മാറേണ്ട സാഹചര്യമില്ലെന്നാണ്. അവര്‍ പോയപ്പോഴാണോല്ലോ മാറേണ്ടി വന്നത്. അവര്‍ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ വടകരയില്‍ തന്നെ നിന്നേനെ, എം.പിയായേനെ….

Read More

ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ കിട്ടിയില്ല; മൂന്നിടത്തും സ്ഥാനാർത്ഥികളായി

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. അന്തിമ പട്ടികയായപ്പോൾ പാലക്കാട് 10 സ്ഥാനാർത്ഥികളാണ് ഉള്ളത്. ആർ രാഹുൽ എന്ന് പേരായ രണ്ട് പേരടക്കമാണ് പത്രിക നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തിൽ നിന്ന് പിന്മാറി. കെ. ബിനുമോള്‍ (സി.പി.ഐ.എം) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു.  പാലക്കാട് കോൺഗ്രസിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ താമര ചിഹ്നത്തിലും…

Read More
Back To Top