വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം

ഗാസ: വെടിനിർത്തൽ കരാ‍ർ പ്രഖ്യാപിച്ചതിന് പിന്നാലെ അശാന്തമായി ഗാസ. ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാർ അം​ഗീകരിച്ചതായി ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ​ഗാസയിലും വെസ്റ്റ് ബാങ്കിലും അതിശക്തമായ ആക്രമണം അഴിച്ച് വിട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ​ഗാസയിൽ നടന്ന ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 21 പേർ കുട്ടികളും 25 പേർ‌ സ്ത്രീകളുമാണ്. വെസ്റ്റ് ബാങ്കിലും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഇതിനിടെ വെടിനിർത്തൽ കരാറിലെ എല്ലാ വശങ്ങളും ഹമാസ്…

Read More

‘ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ല’; ഗാസ സന്ദർശിച്ച് നെതന്യാഹു, കടൽത്തീരത്ത് വീഡിയോ ചിത്രീകരണം

ഗാസാസിറ്റി: യുദ്ധം തുടർന്നുകൊണ്ടിരിക്കെ, ​ഗാസയിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, ​ഗാസയിലെ കടത്തീരത്ത് നിന്നുകൊണ്ട് ‘ഹമാസ് ഇനി മടങ്ങിവരില്ലെന്ന്’ നെതന്യാഹു അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നു. അദ്ദേഹം തന്നെയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ലെന്നും ഹമാസിന്റെ സൈനിക ശേഷി ഇസ്രേയേൽസേന പൂർണമായി ഇല്ലാതാക്കിയെന്നും നെതന്യാഹു വീഡിയോയിൽ പറയുന്നുണ്ട്. ഗാസയിൽ കാണാതായ ഇസ്രയേലുകാരായ 101 ബന്ദികളെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പറഞ്ഞ അദ്ദേഹം,…

Read More

ഫലസ്തീന്‍ സിനിമകളുടെ പ്ലേലിസ്റ്റ് നീക്കം ചെയ്ത നെറ്റ്ഫ്‌ളിക്‌സിനെതിരെ വ്യാപക പ്രതിഷേധം

ന്യൂയോര്‍ക്ക്: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വീണ്ടും വിവാദത്തില്‍. ഫലസ്തീന്‍ ഉള്ളടക്കമുള്ള സിനിമകള്‍ ഉള്‍ക്കൊള്ളുന്ന പ്ലേലിസ്റ്റ് നീക്കം ചെയ്ത നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇസ്രഈല്‍ അധിനിവേശത്തിന്‌ കീഴിലുള്ള ഫലസ്തീന്‍ ജനതയുടെ ജീവിതം വരച്ചുകാട്ടുന്ന 32 ഫീച്ചര്‍ സിനിമകളും ‘ഫലസ്തീനിയന്‍ സ്റ്റോറീസ്’ എന്ന വിഭാഗത്തില്‍പ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തിരിക്കുന്നത്. അതേസമയം യു.എസിലെ ഇസ്രഈല്‍ ലോബികളുടെ സ്വാധീനത്തെ തുടര്‍ന്നാണ് സിനിമകള്‍ നീക്കം ചെയ്യപ്പെട്ടതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ സിനിമകളുടെ ലൈസന്‍സ് കാലഹരണപ്പെട്ടതിനാലാണ്…

Read More

ഫലസ്തീൻ അനുകൂല സംഘടനക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്

വാഷിങ്ടൺ: ഫലസ്തീൻ അനുകൂല സംഘടനയായ ഫലസ്തീനിയൻ പ്രിസണർ സോളിഡാരിറ്റി നെറ്റ്‌വർക്ക് സമിഡൗണിനെതിരെ ഉപരോധം ഏർപ്പെടുത്തി യു.എസ്. ഈ ചാരിറ്റി സംഘടനയുമായി ബന്ധം പുലർത്തുന്ന ആളുകൾക്ക് മേൽ ക്രിമിനൽ കുറ്റം ചുമത്തുമെന്നും യു.എസ് പറഞ്ഞു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഫലസ്തീൻ തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സംഘാടകരുടെയും പ്രവർത്തകരുടെയും ഒരു അന്താരാഷ്ട്ര ശൃംഖല എന്നാണ് സമിഡൗൺ സ്വയം വിശേഷിപ്പിക്കുന്നത്. യു.എസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ (ഒ.എഫ് .എ.സി ) ചൊവ്വാഴ്ച പുറത്തിറക്കിയ പത്രികയിൽ…

Read More

കൈകാലുകള്‍ നഷ്ടപ്പെട്ട ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി; സ്വയം തീകൊളുത്തി യുഎസ് മാധ്യമപ്രവര്‍ത്തകൻ

വാഷിങ്ടണ്‍: ഗാസയിലെ ഇസ്രയേല്‍ നരനായാട്ടിന് അറുതിവേണമെന്നാവശ്യപ്പെട്ട് സ്വയം തീകൊളുത്തി മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധനം. പലസ്തീനില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ സാമുവല്‍ മെന ജൂനിയര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് തന്റെ ഇടതു കൈക്ക് തീകൊളുത്തി പ്രതിഷേധമറിയിച്ചത്. ഗാസയില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട പതിനായിരത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് തന്റെ ഇടത് കൈ സമര്‍പ്പിക്കുന്നതായി സാമുവല്‍ മെന പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തന്റെ ശബ്ദം ഉണ്ടാകട്ടെ. കുഞ്ഞുങ്ങളുടെ പുഞ്ചിരി ഒരിക്കലും അപ്രത്യക്ഷമാകാതിരിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും തീകൊളുത്തുന്നതിന് തൊട്ടുമുന്‍പ് മെന പ്രതികരിച്ചു. വെറും…

Read More
Back To Top