ബെംഗളുരുവിൽ യുവതിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

കൂത്തുപറമ്പ്: ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ മരിച്ചത്. സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭർത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാപുർ പോലീസ് കേസെടുത്തു. വർഷങ്ങളായി ബെംഗളൂരൂവിലാണ് സ്നേഹ താമസിക്കുന്നത്. ഭർത്താവ് ഹരിയും ഐ.ടി. മേഖലയിലാണ്…

Read More

ദമ്പതിമാരുടെ റീലില്‍ കഞ്ചാവ് ചെടി; പോലീസ് റെയ്ഡില്‍ കണ്ടെത്തിയത് ബാല്‍ക്കണിയിലെ കഞ്ചാവ് കൃഷി

ബെംഗളൂരു: ബാല്‍ക്കണിയില്‍ കഞ്ചാവ് വളര്‍ത്തിയ നേപ്പാള്‍ സ്വദേശികളായ ദമ്പതിമാരെ സദാശിവനഗര്‍ പോലീസ് അറസ്റ്റുചെയ്തു. എം. എസ്. ആര്‍. നഗറില്‍ താമസിക്കുന്ന സാഗര്‍ ഗുരാങ് (37), ഭാര്യ ഊര്‍മിള കുമാരി (38) എന്നിവരാണ് അറസ്റ്റിലായത്. ദമ്പതിമാര്‍ പതിവായി റീല്‍സ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിയല്‍ കഞ്ചാവ് ചെടി കാണാമായിരുന്നു. വീഡിയോ കണ്ടവരാണ് പോലീസിനെ വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് ദമ്പതിമാരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. പോലീസ് വരുന്നത് കണ്ട ദമ്പതിമാര്‍ കഞ്ചാവ്…

Read More

തകർന്ന കെട്ടിടത്തിന്‍റെ നിർമാണം അനധികൃതം, ഉടമയ്ക്കും കരാറുകാരനുമെതിരെ കർശന നടപടിയെന്ന് ഡി കെ ശിവകുമാർ

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് ബെംഗളൂരുവിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ. കെട്ടിട നിർമാണം നിയമ വിരുദ്ധമാണെന്നും ഉടമയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. ആവശ്യമായ അനുമതികളോടെയല്ല കെട്ടിട നിർമാണം തുടങ്ങിയതെന്ന് ഡി കെ ശിവകുമാർ വിശദീകരിച്ചു. ഉടമയ്ക്കും കരാറുകാരനും എതിരെ കർശന നടപടിയെടുക്കും. എല്ലാ അനധികൃത നിർമ്മാണങ്ങളും തടയും. കെട്ടിടം തകർന്നു വീണ ഹൊറമാവ് അഗരയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ശിവകുമാർ.  21 തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു…

Read More

ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 5 ആയി

ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 17 പേരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിൽ ഇന്നലെ വൈകുന്നേരം മുതൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം തകർന്ന കെട്ടിടത്തിൽ നിന്ന് 10 ലധികം പേരെ രക്ഷപ്പെടുത്തി, അവരിൽ അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അപകടസ്ഥലം സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബെംഗളൂരുവിലെ എല്ലാ അനധികൃത നിർമാണങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. കൃത്യമായ അനുമതിയില്ലാതെയാണ് ഈ കെട്ടിടം നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ. ബിൽഡർ, കരാറുകാരൻ,…

Read More

ബെംഗളൂരുവില്‍ ദുരന്തംവിതച്ച് കനത്തമഴ; കെട്ടിടം തകര്‍ന്ന് 5 മരണം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ദുരിതം വിതച്ച് കനത്ത മഴ. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകള്‍. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയെത്തി തിരച്ചില്‍ തുടരുകയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. യെലഹങ്ക കേന്ദ്രീയ വിഹാര്‍ അപ്പാര്‍ട്ട്മെന്റ് പരിസരംമുഴുവന്‍ വെള്ളത്തിലായി. ഈ മാസം മൂന്നാംതവണയാണ് ഇവിടെ വെള്ളംപൊങ്ങുന്നത്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാജീവനക്കാര്‍ അപ്പാര്‍ട്ട്മെന്റിലുള്ളവരെ റാഫ്റ്റുകളിലാണ് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചത്. എല്ലാവരോടും ഒഴിഞ്ഞു…

Read More

തോല്‍വി വിളിച്ചുവരുത്തി, രോഹിത്തിന് സ്തുതി! ഇന്ത്യന്‍ ക്യാപ്റ്റനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ട്രോളും വിമര്‍ശനവും. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുന്നത്. 107 റണ്‍സ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗിനെത്തിയ ന്യൂസിലിന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രചിന്‍ രവീന്ദ്ര (39), വില്‍ യംഗ് (48) എന്നിവരാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയില്‍ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ 46, 462 &…

Read More

ഒരു ദിവസം 400 അടിക്കുമെന്ന് വീമ്പടിച്ചിറങ്ങി, ഒരു സെഷനില്‍ 46 ന് പുറത്തായി, ഗംഭീറിനെ പൊരിച്ച് ആരാധകര്‍

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യ നാണംകെട്ടതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെ പൊരിച്ച് ആരാധകർ.  ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീമിന്‍റെ ആക്രമണ മനോഭാവത്തെക്കുറിച്ച് പറഞ്ഞത്. ഒരു ദിവസം 400 അടിക്കാനും ഒരു ടെസ്റ്റ് മത്സരം തോല്‍ക്കാതിരിക്കാന്‍ രണ്ട് ദിവസം പിടിച്ചു നിന്ന് ബാറ്റ് ചെയ്യാനും കഴിയുന്നൊരു ടീമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗംഭീര്‍ പറ‍ഞ്ഞിരുന്നു. കളിക്കാരുടെ സമീപനത്തിലും അത്തരമൊരു മാറ്റമാണ് ടീം മാനേജ്‌മെന്‍റ് പ്രതീക്ഷിക്കുന്നതെന്നും…

Read More

തോരാമഴ, ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു! നാളെയും അനുകൂലമല്ല

ബെംഗളൂരു: ഇന്ത്യ – ന്യൂസിലന്‍ഡ് ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. ബെംഗളൂരു ചിന്നസ്വാമിയില്‍ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന് കനത്ത മഴയെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും സാധിച്ചില്ല. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നതില്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തില്‍ പോലും ഉറപ്പില്ല. ബെംഗളൂരുവില്‍ മത്സരം നടത്താനാവാത്ത വിധം മഴയാണ്. ഇരു ടീമുകളും ഇന്‍ഡോര്‍ സംവിധാനത്തില്‍ പരിശീലനം നടത്തി. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ മഴ ഉടനെയൊന്നും ശമിക്കുന്ന ലക്ഷണമില്ല. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്.  ആദ്യദിനം…

Read More

ബെംഗളൂരുവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു; ഈ വര്‍ഷം നഷ്ടപ്പെട്ടത് 1,242.7 കോടി രൂപ

ബെംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങളില്‍ ബെംഗളൂരുവിലെ ജനങ്ങള്‍ക്ക് 1,242.7 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായവരുടെ കൈയില്‍ നിന്നും നഷ്ടമായ തുകയുടെ കണക്കാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിക്ഷേപ തട്ടിപ്പ്, സ്റ്റോക്ക് മാര്‍ക്കറ്റ്, കൊറിയര്‍ സേവനങ്ങള്‍, ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നുവെന്ന് തെറ്റിധാരണ ജനിപ്പിച്ചു കൊണ്ടുള്ള പെയ്‌മെന്റുകള്‍, ജോലി തട്ടിപ്പ്, ടാസ്‌കുകള്‍, ഗെയ്മിങ്ങുകള്‍ എന്നിങ്ങനെ നിരവധി തട്ടിപ്പുകളിലൂടെയാണ് പണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നഷ്ടപ്പെട്ടതിനേക്കാള്‍ 214.6 കോടി രൂപയോളം ബെംഗളൂരുവിലെ ആളുകള്‍ക്ക് സൈബര്‍ തട്ടിപ്പിനിരയായതായും…

Read More

വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുളൂർ പാലത്തിന് അടിയിൽനിന്ന് കണ്ടെത്തി

ബെംഗളൂരു/മംഗളൂരു∙ കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിനു മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്നാണ് ഫാൽഗുനി പുഴയിൽ തിരച്ചിൽ നടത്തിയത്. മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും…

Read More
Back To Top