പാകിസ്താനിൽ സൈനിക കേന്ദ്രത്തിനുനേരെ ചാവേറാക്രമണം; 15 പേർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം പെഷാവർ: പാകിസ്താനിൽ സൈനിക കേന്ദ്രത്തിനുനേരെ ഉണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പക്തുൻങ്വവയിലെ സൈനിക ക്യാമ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം. ആക്രമണത്തിൽ സമീപത്തെ പള്ളിയും എട്ട് വീടുകളും തകർന്നു. റമദാൻ ആരംഭിച്ച ശേഷം പാകിസ്താനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രണത്തിൻ്റെ ഉത്തരവാദിത്വം തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ…

Read More

ഹമാസിൻ്റെ ശേഷിയെ തെറ്റിദ്ധരിച്ചു; 2023 ലെ മിന്നലാക്രമണത്തില്‍ തോൽവി സമ്മതിച്ച് ഇസ്രയേലിയൻ സൈന്യം

ഹമാസിൻ്റെ ശേഷിയെ ഇസ്രയേലിയൻ സൈന്യം കുറച്ച് കണ്ടുവെന്നാണ് ആക്രമണത്തെ പറ്റിയുള്ള സൈന്യത്തിൻ്റെ ആഭ്യന്തര അന്വേണണ റിപ്പോ‍ർട്ടിൽ പറയുന്നത് ടെൽ അവീവ്: സായുധസംഘമായ ഹമാസ് 2023 ഒക്ടോബറിൽ നടത്തിയ മിന്നലാക്രമണം തടയുന്നതിൽ തങ്ങൾ പൂർണമായി പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തി ഇസ്രയേൽ സൈന്യം. ഹമാസിൻ്റെ ശേഷിയെ ഇസ്രയേലിയൻ സൈന്യം കുറച്ച് കണ്ടുവെന്നാണ് ആക്രമണത്തെ പറ്റിയുള്ള സൈന്യത്തിൻ്റെ ആഭ്യന്തര അന്വേണണ റിപ്പോ‍ർട്ടിൽ പറയുന്നത്. ഹമാസിനെ തെറ്റിദ്ധരിച്ചിരുന്നുവെന്നും റിപ്പോ‍ർട്ടിൽ സൈന്യം സമ്മതിച്ചിട്ടുണ്ട്. ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നതിനെക്കാൾ ഹമാസിന് താത്പര്യം ​ഗാസ ഭരിക്കാനാണെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്നും ഹമാസിന്…

Read More

ഇസ്രയേൽ ബന്ദികളുടെ ശവമഞ്ചവുമായി പരേഡ് നടത്തിയതും പ്രദര്‍ശിപ്പിച്ചതും ശരിയായില്ല; ഹമാസ് നടപടിയെ അപലപിച്ച് യു എൻ

‘ഹമാസിന്‍റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം’ ന്യൂയോർക് സിറ്റി: ഇസ്രയേലി ബന്ദികളുടെ മൃതദേഹം കൈമാറിയ ഹമാസിന്റെ രീതികളെ വിമർശിച്ച് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ബന്ദികളുടെ ശവമഞ്ചവുമായി പരേഡ് നടത്തിയതും പ്രദര്‍ശിപ്പിച്ചതും ശരിയായില്ല. ഹമാസ് നടപടിയെ ശക്തമായി അപലപിക്കുന്നു. ഹമാസിന്‍റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു. നേരത്തെ ഹമാസ് കൈമാറിയ ബന്ദികളിൽ ഒരാളുടെ മൃതദേഹം തങ്ങളുടെ രാജ്യക്കാരിയുടേത് അല്ലെന്ന് പറഞ്ഞ് ഇസ്രയേൽ രം​ഗത്തെത്തിയിരുന്നു. വ്യാഴാഴ്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്‍റേത് അടക്കം നാല്…

Read More

ഇസ്രയേലിൽ നിർത്തിയിട്ട മൂന്ന് ബസുകളിൽ സ്ഫോടനം, ആർക്കും പരിക്കില്ല; ഭീകരാക്രമണമെന്ന് സംശയമെന്ന് പൊലീസ്

സ്ഫോടനത്തിന് പിന്നാലെ വെസ്റ് ബാങ്കിൽ കടുത്ത സൈനിക നടപടിക്കും നെതന്യാഹു ഉത്തരവിട്ടിട്ടുണ്ട് ജെറുസലേം: ഇസ്രയേലിലെ ബാറ്റ് യാം നഗരത്തിൽ സ്ഫോടന പരമ്പര. നിർത്തിയിട്ട മൂന്ന് ബസുകളിൽ സ്ഫോടനമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കില്ല. സ്ഫോടനത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ മറ്റു രണ്ട് ബസുകളിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സംഭവത്തിന് പിന്നിൽ ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അടിയന്തര സുരക്ഷാ യോഗം ചേരാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. വെസ്റ് ബാങ്കിൽ കടുത്ത സൈനിക…

Read More

‘മര്യാദയുള്ള വിജയിച്ച ഹാസ്യനടനാണ് നിങ്ങൾ’; സെലൻസ്കിയെ പരിഹസിച്ച് ട്രംപ്, സ്വേച്ഛാധിപതി എന്നും വിശേഷണം

ട്രംപ് റഷ്യന്‍ നുണകളിലാണ് ജീവിക്കുന്നതെന്ന സെലന്‍സ്കിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിമർശനം വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെലന്‍സ്കി സ്വേച്ഛാധിപതിയാണെന്നാണ് ട്രംപിന്റെ പ്രസതാവന. സെലന്‍സ്കി വേഗത്തില്‍ തീരുമാനം എടുത്തില്ലെങ്കിൽ രാജ്യം തന്നെ നഷ്ടമാകുമെന്നും ട്രംപ് തന്റെ ഔദ്യോ​ഗിക ട്രൂത്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി. ട്രംപ് റഷ്യന്‍ നുണകളിലാണ് ജീവിക്കുന്നതെന്ന സെലന്‍സ്കിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപിന്റെ ട്രൂത്ത് പോസ്റ്റിന്റെ പൂർണരൂപം യുഎസ് സാമ്പത്തിക-സൈനിക പിന്തുണ…

Read More

കുഞ്ഞ് കഫിര്‍ അടക്കം ബന്ദിയായിരുന്ന നാല് പേരുടെ മൃതദേഹം; ഹമാസ് ഇസ്രയേലിന് കൈമാറും

ഹമാസ് തട്ടിക്കൊണ്ടുമ്പോള്‍ ഒമ്പത് മാസമായിരുന്നു കഫിറിന്റെ പ്രായം ടെല്‍ അവീവ്: ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്റെ അടക്കം നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹം ഹമാസ് ഇന്ന് കൈമാറും. ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിര്‍ ബിബാസിന്റെയും നാല് വയസുള്ള സഹോദരന്‍ ഏരിയലിന്റെയും മാതാവ് ശിരി ബിബാസിന്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്‌സിന്റെയും മൃതദേഹമാണ് കൈമാറുന്നത്. കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദി കൈമാറ്റം നടക്കുന്നത്. ഇസ്രയേലിന് ഇത് സങ്കടമുള്ളതും ബുദ്ധിമുട്ടേറിയതുമായ ദിവസമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍…

Read More

ആകാശ അപകടം ഒഴിയാതെ അമേരിക്ക; അരിസോണയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

പരസ്പരം കൂട്ടിമുട്ടിയ വിമാനങ്ങളിൽ ഒന്ന് നിലത്തേക്ക് പതിക്കുകയും തീപിടിക്കുകയുമായിരുന്നു വാഷിങ്ടൺ: അമേരിക്കയിലെ വടക്കൻ അരിസോണയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ടസ്കോണിലെ മറാന റീജിയണൽ വിമാനത്താവളത്തിന് സമീപത്തായിട്ടാണ് അപകടമുണ്ടായത്. . സെസ്ന 172 എസ്, ലാൻകയർ 360 എം കെ II എന്നീ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കയിൽ ചെറുവിമാനങ്ങളുടെ അപകടം തുടർക്കഥയാകുന്നതിനിടെയാണ് അരിസോണയിലെ അപകട വിവരം പുറത്ത് വരുന്നത്.  ഒരു വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. രണ്ടാം വിമാനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നും പരിക്കുകളില്ലെന്നും പൊലീസുദ്യോ​ഗസ്ഥനായ വിൻസന്റ്…

Read More

അമേരിക്കയുടെ ജനപ്രിയ വിസ്‌കിക്ക് ഇന്ത്യയുടെ ചീയേഴ്‌സ്; തീരുവ കുറച്ചു,നീക്കം മോദി-ട്രംപ് കൂടികാഴ്ചയ്ക്ക് മുൻപ്

ഇറക്കുമതി ചെയ്യുന്ന മറ്റു വിദേശ മദ്യങ്ങളുടെ നിലവിലെ 100 ശതമാനം തീരുവ തുടരും ന്യൂഡല്‍ഹി: അമേരിക്കയുടെ ജനപ്രിയ വിസ്‌കിക്ക് ഇന്ത്യയുടെ ചീയേഴ്‌സ്. ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ ഇന്ത്യ 66.6 ശതമാനം കുറച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി-ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പാണ് ഈ ‘നയതന്ത്ര’നീക്കം. ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ കുറച്ച് ഫെബ്രുവരി 13 നാണ് കേന്ദ്രം അറിയിച്ചത്. ബര്‍ബന്‍ വിസ്‌കിക്ക് മാത്രമാണ് ഇറക്കുമതി തീരുവയില്‍ ഇത്ര വലിയ കുറവ് ഉണ്ടാക്കിയതെന്നതാണ് ശ്രദ്ധേയം. ഇറക്കുമതി ചെയ്യുന്ന മറ്റു…

Read More

ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് അന്തരിച്ചു

സംസ്കാരം ചൊവ്വാഴ്ച കാലിംപോങ്ങിൽ നടക്കും കാലിംപോങ്: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് (97) അന്തരിച്ചു. വടക്കൻ ബംഗാളിലെ കാലിംപോങ്ങിലെ വീട്ടിലായിരുന്നു അന്ത്യം. ദലൈലാമയുടെ 6 സഹോദരങ്ങളിൽ ഏറ്റവും മുതിർന്നയാളായ ഗ്യാലോ ടിബറ്റിന്റെ അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ടിബറ്റൻ പ്രവാസ സർക്കാരിൽ 1991 മുതൽ 1993 വരെ പ്രധാനമന്ത്രിയും 1993 മുതൽ 1996വരെ സുരക്ഷാമന്ത്രിയുമായിരുന്നു. 1928-ൽ ചൈനയിലെ ടാക്‌സറിലാണ് ഗ്യാലോ ജനിച്ചത്. 1939-ൽ അദ്ദേഹം കുടുംബത്തോടൊപ്പം ടിബറ്റിലെ ലാസയിലേക്ക് താമസം മാറി. 14 വയസ്സുള്ളപ്പോൾ…

Read More

അമേരിക്ക ഏറ്റെടുത്താൽ പലസ്തീനികൾക്ക് അവകാശമുണ്ടാകില്ല; ഗാസ വിഷയത്തിൽ വീണ്ടും ട്രംപിൻ്റെ വിവാദ നിലപാട്

പലസ്തീനി‌ലെ ഇരുപത് ലക്ഷം ജനങ്ങൾക്ക് മികച്ച പാർപ്പിട സൗകര്യം അറബ് രാജ്യങ്ങളിൽ ഒരുക്കും വാഷിങ്ടൺ : ​അമേരിക്ക ഏറ്റെടുത്താൽ ഗാസയിൽ പിന്നീട് പലസ്തീൻ ജനതയ്ക്ക അവകാശമുണ്ടാവില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനാണ് ട്രംപിന്റെ പരാമർശം. പലസ്തീനി‌ൽ ശേഷിക്കുന്ന ഇരുപത് ലക്ഷം ജനങ്ങൾക്ക് മികച്ച പാർപ്പിട സൗകര്യം അറബ് രാജ്യങ്ങളിൽ ഒരുക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസിൽ നടത്തുന്ന കൂടികാഴ്ചയിൽ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന്…

Read More
Back To Top