ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രചോദനമായി; നടിമാർക്കെതിരേയുള്ള അക്രമം തടയാൻ തമിഴ്സിനിമ

ചെന്നൈ: നടിമാർക്കെതിരേയുള്ള അതിക്രമംതടയാൻ പ്രത്യേകസമിതി രൂപവത്കരിക്കാൻ തമിഴ് താര സംഘടനയായ നടികർ സംഘം. പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിക്കാൻ നടപടി ആരംഭിച്ചുവെന്നും അധികംവൈകാതെ ഇത് നിലവിൽവരുമെന്നും നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ അറിയിച്ചു. സംഘടന നടന്മാർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും നടിമാരെസംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വിശാൽ പറഞ്ഞു. കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് മുൻനിരനടന്മാർക്ക് നേരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സമിതി രൂപവത്കരിക്കാൻ നടികർസംഘം തീരുമാനിച്ചത്. സമിതിയിലെ അംഗങ്ങൾ, പ്രവർത്തനരീതി തുടങ്ങിയവയിൽ അന്തിമതീരുമാനമായിട്ടില്ല. തമിഴ് സിനിമയിലും അവസരങ്ങൾക്കായി…

Read More

‘വിജയിച്ചുവെന്ന് അദ്ദേഹം കരുതുന്നു, ജാതി രാഷ്ട്രീയം രാഹുലിന്‍റെ പുതിയ തന്ത്രം’; സ്മൃതി ഇറാനി

ഡല്‍ഹി: ഒരിടവേളക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി. വിജയിച്ചുവെന്ന വിശ്വസിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ വ്യത്യസ്തമായ രാഷ്ട്രീയ കരുനീക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് സ്മൃതി ഒരു പോഡ്കാസ്റ്റ് വീഡിയോയില്‍ പറഞ്ഞു. ” ജാതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, പാർലമെൻ്റിൽ വെള്ള ടീ-ഷർട്ട് ധരിക്കുമ്പോൾ, അത് യുവാക്കൾക്ക് എന്ത് തരത്തിലുള്ള സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹത്തിന് അറിയാം,” ജനങ്ങളെ ആകര്‍ഷിക്കാന്‍ കണക്കുകൂട്ടി നീക്കങ്ങള്‍ നടത്തുകയാണെന്ന് ബി.ജെ.പി നേതാവ് ആരോപിച്ചു. ഗാന്ധിയുടെ ആക്രമണരീതിയെ കുറച്ചുകാണുന്നതിനെതിരെ അവർ…

Read More

ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കപ്പെടുമോ ? അന്വേഷണം ആരംഭിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിലും ടെലഗ്രാമിനെതിരെ അന്വേഷണം. ടെലിഗ്രാം സി.ഇ.ഒ. പാേവൽ ദുരോവ് ഫ്രഞ്ച് കസ്റ്റഡിയിലായ സാഹചര്യത്തിൽ ഇന്ത്യയിൽ ടെലിഗ്രാം ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടത്.പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെ നിയമിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഓണ്‍ലൈന്‍ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം ചിലപ്പോള്‍ ടെലഗ്രാമിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനാണ്(ഐ4സി) അന്വേഷണ…

Read More

അതും ഇതും പോര; ഒര്‍ജിനല്‍ ഹെല്‍മറ്റ് തന്നെ വേണം, നിലവാരമില്ലാത്തത്‌ ഉണ്ടാക്കിയാലും വിറ്റാലും നടപടി

നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നത് തടയണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് കത്തില്‍ പറയുന്നത്. ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്‍ക്കുന്നതും തടയും.ഇവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി മുദ്രവെക്കും. നിലവിലുള്ള നിയമം കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ മരണവും…

Read More

ശരത് പവാറുമായി രണ്ടര മണിക്കൂർ രഹസ്യ കൂടിക്കാഴ്ച; ബി.ജെ.പി നേതാവ് ഹർഷ്‌വർധൻ പാട്ടീൽ എൻ.സി.പിയിലേക്ക്?

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ബി.ജെ.പിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മഹായുതി സഖ്യത്തിൽ അജിത് പവാർ എൻ.സി.പിയെ പാർട്ടി നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ പാർട്ടിയിൽ ചില നേതാക്കന്മാർ മറ്റു പാർട്ടികളിലേക്കു കൂടുമാറാൻ നീക്കം നടത്തുന്നതായുള്ള സൂചനകളാണു വരുന്നത്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഹർഷ്‌വർധൻ പാട്ടീൽ എൻ.സി.പി തലവൻ ശരത് പവാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതാണു പുതിയ അഭ്യൂഹങ്ങൾക്കിടയാക്കിയത്. ഇതിനു പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂനെയിലെ…

Read More

പ്രതിക്ക് വധശിക്ഷ; ബംഗാളിൽ കർശന ബലാത്സംഗവിരുദ്ധ നിയമം കൊണ്ടുവരുമെന്ന് മമത

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ പ്രതിഷേധം തുടരവെ ഇത്തരം കേസുകളിൽ പ്രതികൾക്ക് കർശനശിക്ഷ നൽകുന്ന നിയമം പാസാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബലാത്സം​ഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബലാത്സം​ഗവിരുദ്ധ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. പാർട്ടിയുടെ വിദ്യാർഥി സംഘടനയായ തൃണമൂൽ ഛത്ര പരിഷ (ടി.എം.സി.പി)യുടെ സ്ഥാപകദിന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ബലാത്സം​ഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബിൽ അവതരിപ്പിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുമെന്നും മമത…

Read More

സിഎഎ പ്രകാരം ആദ്യം; പാക് ക്രിസ്ത്യാനിക്ക് ഇന്ത്യൻ പൗരത്വം നൽകി ​ഗോവ

പട്‌ന: പൗരത്വ (ഭേദഗതി) നിയമപ്രകാരം ആദ്യമായി ഒരു പാകിസ്താൻക്കാരന് പൗരത്വം നൽകി തീരദേശ സംസ്ഥാനമായ ഗോവ. പാകിസ്താൻ ക്രിസ്ത്യാനിയായ 78 കാരനാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബുധനാഴ്ച ഇന്ത്യൻ പൗരത്വം കൈമാറിയത്. ജോസഫ് ഫ്രാൻസിസ് പെരേരയാണ് സിഎഎയിലൂടെ ഗോവ പൗരത്വം നൽകിയ ആദ്യ പാകിസ്താൻ വ്യക്തി. പെരേര വിവാഹം കഴിച്ചത് ഗോവൻ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമതടസ്സങ്ങൾ നേരിട്ടിരിുന്നു. വിവാഹത്തിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ 2013ൽ ഇദ്ദേഹം…

Read More

കെ.സി. വേണുഗോപാല്‍ രാജിവെച്ച രാജ്യസഭ സീറ്റില്‍ ബി.ജെ.പിക്ക് എതിരില്ലാത്ത വിജയം

ജയ്പൂര്‍: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റില്‍ നിന്ന് ബി.ജെ.പിക്ക് എതിരില്ലാത്ത വിജയം. കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവാണ് ഈ സീറ്റില്‍ നിന്ന് വിജയിച്ചത്. രാജ്യസഭ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ ഈ സീറ്റില്‍ ബിട്ടുവടക്കം മൂന്ന് സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. ഇതില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും ബി.ജെ.പി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ രവ്‌നീത് സിങ് ബിട്ടു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രധാന പ്രതിപക്ഷമായ…

Read More

സർക്കാരിനെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപവരെ മാസം നേടാം!; പുതിയ സമൂഹമാധ്യമ നയവുമായി UP സർക്കാർ

ലഖ്നൗ: പുതിയ സമൂഹമാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ. യു.പി. സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തിയാൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപവരെ നേടാം. ഇതുമായി ബന്ധപ്പെട്ട നയം മന്ത്രിസഭ അംഗീകരിച്ചു. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളിൽ ഫോളോവേഴ്സിന് അനുസരിച്ചായിരിക്കും പണം നൽകുക. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിശദീകരണം. കണ്ടന്റ് ക്രിയേറ്റർമാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നൽകുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള…

Read More

ആർ.എസ്.എസ് മേധാവിയുടെ സുരക്ഷ വർധിപ്പിച്ചു; ഇനി മോദിക്കും അമിത് ഷാക്കും തുല്യം

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന്റെ സുരക്ഷ വർധിപ്പിച്ചു. ഇസഡ് പ്ലസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷക്ക് തുല്യമായ അഡ്വാൻസ് സെക്യൂരിറ്റി ലൈസൻ (എ.എസ്.എൽ) കാറ്റഗറിയിലേക്കാണ് ഉയർത്തിയത്. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മോഹൻ ഭഗവതിന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് കാണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സി.ഐ.എസ്.എഫിനാണ് നിലവിൽ സുരക്ഷാ ചുമതല. സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മോഹൻ ഭഗവത്…

Read More
Back To Top