

കളി മഴയെടുത്തു; IPL ൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്ത്
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണ്ണായക മത്സരം മഴയെടുത്തതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഡൽഹിയെ 133 റൺസിൽ എറിഞ്ഞൊതുക്കി ഹൈദരാബാദ് മറുപടി ബാറ്റിങ്ങിന് ഇറങ്ങാനിരിക്കെയായിരുന്നു മഴ വില്ലനായത്. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കുവെച്ചു. അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് ആരംഭിക്കുന്നതിന് തൊട്ട് മുൻപ് തന്നെ മഴയെത്തിയത് ഡൽഹിക്ക് രക്ഷയായി. തോൽവി ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ട ഡൽഹി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി.

വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ
എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ നടത്താനുള്ള തീരുമാനം. വൈകീട്ട് നാല് മണിക്കാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക. കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ്…

ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി കേരളം; ഹര്‍ജി അപ്രസക്തമെന്ന് വിശദീകരണം; പിന്‍വലിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി കേരളം. ഹര്‍ജികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് തീരുമാനം. ഹര്‍ജി പിന്‍വലിക്കുന്നതിനെ കേന്ദ്രം എതിര്‍ത്തു. വിഷയം കോടതി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നിലവില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ബില്ലുകളില്ലെന്നും ഹര്‍ജി അപ്രസക്തമാണെന്നും വിലയിരുത്തിയാണ് ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. ഇങ്ങനെ നിസാരമായി ഹര്‍ജികള്‍ ഫയല്‍ ചെയ്യാനും പിന്‍വലിക്കാനും സാധിക്കില്ലെന്നും ഇത് ഭരണഘടനാപരമായ പ്രശ്‌നമാണെന്നും സോളിസിറ്റര്‍ ജനറല്‍…

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷ
തിരുവനന്തപുരം കാട്ടാക്കടയിൽ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രിയരഞ്ജൻ ജീവപര്യന്തം കഠിന തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ഒടുക്കണം. കുട്ടിയുടെ മാതാപിതാക്കൾക്ക് പിഴ തുക നൽകാനും കോടതി നിർദേശിച്ചു. 2023 ആഗസ്റ്റ് 30നു വീടിനു സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ചു…

‘എന്റെ ചില കാര്യങ്ങളിൽ ഇൻഫ്ളുവൻസ് ആക്കാതിരിക്കുക; പറഞ്ഞുതരാൻ ആരുമില്ലായിരുന്നു, ഒറ്റയ്ക്കാണ് വളർന്നത്’, ഇടുക്കിയെ ഇളക്കി മറിച്ച് വേടൻ
വിവാദങ്ങൾക്ക് ശേഷം ഇടുക്കി വാഴത്തോപ്പിൽ സർക്കാരിന്റെ ‘എന്റെ കേരളം’ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് റാപ്പർ വേടൻ. തന്റെ ചില കാര്യങ്ങൾ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാൻ ആരുമില്ലായിരുന്നുവെന്നും ആരാധകരോടായി വേടൻ പറഞ്ഞു. എൻ്റെ നല്ല ശീലങ്ങൾ കണ്ട് പഠിക്കുകയെന്ന് വേടൻ.ഞാൻ നിങ്ങളുടെ മുന്നിലാണ് നിൽക്കുന്നത്.എന്നെ കേൾക്കുന്ന നിങ്ങൾക്ക് നന്ദിയെന്നും പറഞ്ഞ വേടൻ സർക്കാരിന് നന്ദിയും അറിയിച്ചു. തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് ഞാൻ നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കുന്നത്. വേടൻ എന്ന വ്യക്തി പൊതുസ്വത്താണ് താൻ ഒരു പാര്‍ട്ടിയുടെയും…

തുണി കഴുകുന്നതിനിടെ യുവതി കിണറ്റിൽ വീണു; രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ഭർതൃമാതാവും അടക്കം 3 പേർ മുങ്ങിമരിച്ചു
ചെന്നൈ: വിരുദുനഗറിൽ തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയും രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു. സാത്തൂരിനടുത്താണ് ദാരുണമായ സംഭവം ഉണ്ടായത്. ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണി കഴുകുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തി. മഹേശ്വരിയെ രക്ഷിക്കാനായി ഇവർ കിണറ്റിൽ ഇറങ്ങിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

‘ഇനിയും സഹിക്കാൻ വയ്യ; ഭാര്യക്കെതിരെ കുറിപ്പെഴുതിയ ശേഷം കുട്ടികളെ കൊന്ന് ഭർത്താവ് ജീവനൊടുക്കി
ഹൈദരാബാദ്: തെലങ്കാനയിലെ സങ്കറെഡ്ഢി ജില്ലയിൽ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. സുബാഷ് എന്നയാളാണ് മക്കളായ 13, 9 വയസുള്ള ഋതിക്കിനെയും ആരാധ്യയെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് സുബാഷ് ജീവനൊടുക്കിയത്. അതിലത്രയും തന്റെ ഭാര്യയെപ്പറ്റിയാണ് സുബാഷ് എഴുതിയിരുന്നത്. സുഭാഷും ഭാര്യ മഞ്ജുളയും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് മഞ്ജുള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും സാമ്പത്തികമായി അയാൾ ഭാര്യയെ മുതലെടുക്കുകയാണെന്നുമാണ് സുബാഷ് കത്തിൽ…

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; എ രാജയ്ക്ക് എംഎൽഎ ആയി തുടരാം, സുപ്രീംകോടതി
ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം. ദേവികുളം എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടെ വിധി പ്രസ്താവം റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായകമായ വിധി. ഇതോടെ എ രാജയ്ക്ക് എംഎൽഎയായി തുടരാം. എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. എല്ലാ അനുകൂല്യങ്ങൾക്കും അർഹത ഉണ്ടെന്ന് ജസ്റ്റിസ് അമാനുള്ള കൂട്ടിച്ചേർത്തു. ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രസ്താവം. സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20 നാണ്…

‘പഹല്‍ഗാം ആക്രമണത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബക്ക് പങ്കുണ്ടോ?’ പാകിസ്താനോട് ചോദ്യങ്ങളുമായി യുഎന്‍
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ നിന്ന് പാകിസ്താന് നേരിടേണ്ടി വന്നത് ശക്തമായ ചോദ്യങ്ങള്‍. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേരുടെ ജീവനെടുത്ത ആക്രമണത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബക്ക് പങ്കുണ്ടോ എന്നുള്‍പ്പെടെ ഐക്യരാഷ്ട്രസഭ പാകിസ്താനോട് ആരാഞ്ഞു. പാകിസ്താന്‍ മിസൈല്‍ പരീക്ഷണം നടത്തിയതില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഭീകരര്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടെന്നും യുഎന്‍ നിരീക്ഷിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ഉപയകക്ഷി ബന്ധത്തിലൂടെ പരിഹരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ഉയര്‍ത്തിക്കാട്ടി അന്താരാഷ്ട്ര…

കശ്മീരില്‍ ഭീകരവാദ ബന്ധമുള്ള രണ്ടുപേര്‍ പിടിയില്‍; തോക്കും ഗ്രനേഡുകളും പിടിച്ചെടുത്തു
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ കശ്മീരില്‍ നിന്ന് രണ്ട് പ്രാദേശിക ഭീകരര്‍ പിടിയില്‍. ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലെ നാകാ ചെക്‌പോയിന്റിന് അടുത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ഭീകരരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും ബിഎസ്എഫും പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഒരു പിസ്റ്റള്‍, ഒരു ഗ്രനേഡ്, 15 ലൈവ് റൗണ്ടുകള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വലിയൊരു ശേഖരം ഇവരില്‍ നിന്ന് കണ്ടെടുത്തയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…